Tuesday, June 19, 2012

വേഗമേറിയ സൂപ്പര്‍കമ്പ്യൂട്ടര്‍: കിരീടം വീണ്ടും അമേരിക്കയ്ക്ക്‌



ഭൂമുഖത്തെ ഏറ്റവും വേഗമേറിയ സൂപ്പര്‍കമ്പ്യൂട്ടര്‍ എന്ന പദവി അമേരിക്കയിലെ ഐബിഎമ്മിന്റെ 'സെക്കോയ' (Sequoia) കൈപ്പിടിയിലൊതുക്കി. ജപ്പാന്റെ 'ഫ്യുജിറ്റ്‌സു കെ കമ്പ്യൂട്ടര്‍' ആണ് പിന്നിലായത്. മൂന്നുവര്‍ഷത്തിനിടെ ആദ്യമായാണ് അമേരിക്കയിലെ ഒരു സൂപ്പര്‍കമ്പ്യൂട്ടറിന് ഈ പദവി ലഭിക്കുന്നത്.

യുഎസ് ഊര്‍ജവകുപ്പിന്റെ കാലിഫോര്‍ണിയയിലെ ലോറന്‍സ് ലിവര്‍മോര്‍ നാഷണല്‍ ലബോറട്ടറിയിലാണ് 'സെക്കോയ' സൂപ്പര്‍കമ്പ്യൂട്ടര്‍ സ്ഥാപിച്ചിട്ടുള്ളത്. ഐബിഎമ്മിന്റെ ബ്ലൂജീന്‍/ക്യു സെര്‍വറുകള്‍ ഉപയോഗിക്കുന്ന സൂപ്പര്‍കമ്പ്യൂട്ടറാണിത്.

കൈകൊണ്ടുപയോഗിക്കുന്ന കാല്‍ക്കുലേറ്ററുപയോഗിച്ച് 670 കോടി ആളുകള്‍ 320 വര്‍ഷം ഇടവേളകളില്ലാതെ നടത്തുന്ന കണക്കുകൂട്ടലുകള്‍ ഒറ്റ മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഐബിഎമ്മിന്റെ സെക്കോയയ്ക്ക് കഴിയും.

15 ലക്ഷം പ്രൊസസര്‍ കോറുകളുപയോഗിച്ച് 16.32 പെറ്റാഫ് ളോപ്പ് (16.32 petaflops) ശേഷി ആര്‍ജിക്കാന്‍ ഐബിഎമ്മിന്റെ സെക്കോയയ്ക്ക് കഴിഞ്ഞു. ജപ്പാനിലെ കോബില്‍ റിക്കെന്‍ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ കമ്പ്യൂട്ടേഷണല്‍ സയന്‍സിലുള്ള ഫ്യുജിറ്റ്‌സു കെ കമ്പ്യൂട്ടറിന്, 7.05 ലക്ഷം പ്രൊസസര്‍ കോറുകളുപയോഗിച്ച് 10.51 പെറ്റാഫ് ളോപ്പ് ശേഷി ആര്‍ജിക്കാനാണ് ഇതുവരെ സാധിച്ചത്.

ഏറ്റവും വേഗമേറിയത് മാത്രമല്ല, ഏറ്റവും ഊര്‍ജക്ഷമതയേറിയ സൂപ്പര്‍കമ്പ്യൂട്ടറും സെക്കോയയാണെന്ന് 'ടോപ്പ് 500' (Top 500) പട്ടിക പറയുന്നു. 7.9 മെഗാവാട്ട് വൈദ്യുതിയാണ് സെക്കോയ ഉപയോഗിക്കുന്നതെങ്കില്‍, കെ കമ്പ്യൂട്ടറിന് 12.6 മെഗാവാട്ട് വേണം.

നിലവില്‍ ഏറ്റവും വേഗമേറിയ പത്ത് സൂപ്പര്‍കമ്പ്യൂട്ടറുകളുടെ പട്ടികയില്‍ മൂന്നെണ്ണം അമേരിക്കയിലാണ്, രണ്ണെണ്ണം ചൈനയിലും രണ്ടെണ്ണം ജര്‍മനിയിലും. ജപ്പാന്‍, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളില്‍ ഒരോന്നും.

ടോപ്പ് 500 പട്ടികയില്‍ ആദ്യം ഒന്നാംസ്ഥാനത്തെത്തിയ കമ്പ്യൂട്ടര്‍ CM-5/1024 ആയിരുന്നു; 1993 ല്‍. തിങ്കിങ് മെഷീന്‍സ് രൂപകല്‍പ്പന ചെയ്ത ആ കമ്പ്യൂട്ടറിനെ അപേക്ഷിച്ച് 273930 മടങ്ങ് വേഗമേറിയതാണ് ഐബിഎം സെക്കോയ. 

Monday, June 11, 2012

സ്റ്റക്സ്നെറ്റിനു പിന്നിൽ അമേരിക്ക


C-{km-tb-ep-am-bn tNÀ-¶v C-dm-\n-b³ \yq-¢n-bÀ sk³-{Sn-^yq-Pp-I-fp-sS {]-hÀ-¯-\w X-I-cm-dn-em-¡m³ Ì-Iv-kv-s\-äv F-¶ Iw-]yq-«À ssh-d-kv hn-I-kn-¸n-¨-Xv A-ta-cn-¡. tPmÀ-Pv _p-jv A-ta-cn-¡³ {]-kn-Uâm-bn-cp-¶ Im-e-¯m-Wv C-dm-\n-b³ Iw-]yq-«À kw-hn-[m-\-¯n ssh-d-kv I-b-äm-\p-Å ]-²-Xn B-hn-jv-I-cn-¡-s¸-Sp-¶-Xv. 
ap-kvv-enw tem-I-hp-am-bn ku-lr-Zw ]p-\-Øm-]n-¡-W-sa-¶p hm-Nm-e-am-bn {]-kw-Kn-¨p-sIm-WvSn-cn-¡p-¶ H-_m-a {]-kn-Uâm-b-tXm-sS ]-²-Xn {]-hÀ-¯-\w Iq-Sp-XÂ k-Po-h-am-bn. 
A-ta-cn-¡-bpw C-{km-tb-ep-am-Wv Ì-Iv-kv-s\-än-sâ ]n-¶n-se-¶v A-¶p-X-s¶ C-dm³ B-tcm-]n-¨n-cp-s¶-¦n-epw A-Xn-\v Hu-tZym-Kn-I-am-bn Øn-co-I-c-Ww e-`n-¡p-¶-Xv C-t¸m-gm-Wv. \yq-tbmÀ-¡v ssSw-kv dn-t]mÀ-«-dm-b tU-hn-Uv kmw-KÀ F-gp-Xn-b ]p-kv-X-I-¯nÂ-\n-¶v Cu-bn-sS ]p-d-¯p-h-¶ `m-K-§-fn-em-Wv 2006Â Xp-S-¡w-Ip-dn-¨ ]-²-Xn-bp-sS hn-i-Zmw-i-§-fp-Å-Xv. 
bp.-F-kv kv-{S-äo-Pn-Iv I-am³-Un-sâ Io-gn-em-bn-cp-¶p H-fnw-]n-Iv sK-bnw-kv F-¶ tIm-Uv \m-a-ap-Å ]-²-Xn. C-dm-\n-se \-Xm³-kv B-W-h-tI-{µ-¯n ssh-d-kv I-b-än sk³-{Sn-^yq-Pp-I-fp-sS {]-hÀ-¯-\w A-h-Xm-f-¯n-em-¡p-I-bm-bn-cp-¶p e-£yw. ssh-d-kv I-b-äm³ k-l-I-cn-¨-Xv ssk-_À bp-²-¯n K-th-j-Ww \-S-¯p-¶ H-cp c-l-ky C-{km-tb-en G-P³-kn-bm-Wv. 
en-_n-b-bn-se tI-WÂ J-±m-^n ]m-Ým-Xy-sc hn-iz-kn-¨p X-sâ B-W-h-]-²-Xn D-t]-£n-¨-t¸mÄ bp.-F-kn-\p \Â-In-b k-am-\-am-b sk³-{Sn-^yq-Pp-I-fn-em-Wv ssh-d-kv B-Zyw ]-co-£n-¨p-t\m-¡n-b-Xv. 
2008em-Wv kv-ä-Iv-kv-s\-äv \-Xm³-kn {]-tbm-Kn-¨p-t\m-¡n-b-Xv. F-¶mÂ, sF.-Sn ta-J-e-bn ap-¶n \nÂ-¡p-¶ C-dm³ s]-s«-¶v A-Xp I-WvSp-]n-Sn-¡p-I-bpw kp-c-£ i-à-am-¡p-I-bpw sN-bv-Xp. Øm-\-sam-gn-ª-t¸mÄ C-X-S-¡w c-WvSp ]-²-Xn-IÄ d-±m-¡-cp-sX-¶v tPmÀ-Pv _p-jv H-_m-a-tbm-Sv A-`yÀ-Yn-¨n-cp-¶phs{X! B-fn-Ãm hn-am-\-§Ä D-]-tbm-Kn-¨v ]m-In-kv-Xm-\n sIm-e-\-S-¯p-¶ ]-²-Xn-bm-bn-cp-¶p a-säm-¶v. 
2010 H-_m-a-bp-sS {]-tXy-I \nÀ-tZ-i-¯n ssh-d-kv Iq-Sp-X hn-I-kn-¸n-¡p-I-bpw ho-WvSpw D-]-tbm-Kn-¡p-I-bpw sN-bv-Xp. \q-dp-I-W-¡n-\p sk³-{Sn-^yq-Pp-I-fp-sS {]-hÀ-¯-\w A-h-Xm-f-¯n-em-sb-¦n-epw C-dm-\n-b³ im-kv-{X-Ú³-amÀ A-Xpw s]-s«-¶v I-sWvS-¯n \nÀ-ho-cy-am-¡n. ]n-¶o-Sv C-{km-tb-en tIm-Un-Mn h-¶ ]n-g-hp-Im-c-Ww A-Xv a-äp cm-Py-§-fn-se Iw-]yq-«À-hy-h-Ø-sb-bpw Xm-dp-am-dm-¡n-sb-¶m-Wp I-cp-X-s¸-Sp-¶-Xv. 
Ì-Iv-kv-s\-än-sâ ]-cm-P-bw a-d-¨p-h-bv-¡m-\m-Wv C-t¸mÄ ^v-sf-bnw F-¶ t]-cn H-cp ]p-Xn-b ssh-d-kv bp.-F-kpw C-{km-tb-epw hn-I-kn-¸n-s¨-Sp-¯-Xv. C-dm-\n-b³ B-W-h-im-kv-{X-Ú³-am-cp-sS Iw-]yq-«-dp-I-fnÂ-\n-¶p c-l-kyw tNmÀ-¯m³ k-lm-bn-¡p-¶-Xm-Wv ^v-sf-bnw. 
]-e C-dm-\n-b³ im-kv-{X-Ú³-am-sc-bpw sIm-e-s¸-Sp-¯p-¶-Xn s^-sf-bnw k-lm-bn-s¨-¶m-Wp I-cp-X-s¸-Sp-¶-Xv. Im-a-d-I-fn-epw sam-ss_ t^m-Wp-I-fn-epw D-]-tbm-Kn-¡m-hp-¶ ^v-sf-bn-an-s\-¡p-dn-¨ hn-h-c-§Ä C-dm-\n-I-fm-Wp ]p-d-¯p-hn-«-Xv. A-´m-cm-{ã \n-b-a-a-\p-k-cn-¨v Iw-]yq-«À hy-h-Ø-bn ssh-d-kv I-b-än-hn-Sp-¶-Xv Ip-ä-Ir-Xy-am-Wv.-

ഐ.പി.വി.6-ഐ.പി. അഡ്രസ് ഇനി ഇഷ്ടംപോലെ


2012 ജൂണ്‍ ആറ്. ആഗോള ഇന്റര്‍നെറ്റ് ചരിത്രത്തിലെ അതീവനിര്‍ണായകമായ ദിനമായിരുന്നു കടന്നുപോയത്. നമ്മളുപയോഗിക്കുന്ന വെബ്‌സൈറ്റുകളില്‍ നമ്മള്‍ പോലുമറിയാതെ പ്രധാനപ്പെട്ടൊരു മാറ്റം സംഭവിച്ച ദിവസം. ജൂണ്‍ ആറിന് ബുധനാഴ്ച ലോകം ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ വെര്‍ഷന്‍ ആറിലേക്ക് (ഐ.പി.വി.6) സ്ഥാനക്കയറ്റം നേടി. ഒന്നും രണ്ടുമല്ല ഒരു ലക്ഷം കോടി ഐ.പി. അഡ്രസുകള്‍ നല്‍കാന്‍ ശേഷിയുള്ള അതിബൃഹത്തായൊരു നെറ്റ്‌വര്‍ക്കിങ് സാങ്കേതികതയാണ് ഐ.പി.വി.6. 

ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ ഏകോപനച്ചുമതല വഹിക്കുന്ന രാജ്യാന്തരസംഘടനയായ ഇന്റര്‍നെറ്റ് സൊസൈറ്റി, ഐ.പി. അഡ്രസുകള്‍ അനുവദിക്കുന്ന ഇന്റര്‍നെറ്റ് അസൈന്‍ഡ് നമ്പേഴ്‌സ് അതോറിറ്റി (ഐ.എ.എന്‍.എ.) എന്നിവയുടെ കാര്‍മികത്വത്തിലാണ് ലോകമെങ്ങുമുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരും വെബ്‌സൈറ്റ് കമ്പനികളും ഐ.പി.വി.6ലേക്ക് കാലെടുത്തുവെക്കുന്നത്. ഐ.പി.വി.6 വരുന്നതോടെ ഇന്റര്‍നെറ്റിന്റെ തുടക്കവര്‍ഷമായ 1983 മുതല്‍ ഉപയോഗിച്ചുവരുന്ന ഐ.പി.വി.4 പ്രോട്ടോക്കോള്‍ കാലഹരണപ്പെടും.

ഒരു കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊന്നിലേക്ക് ഡാറ്റ കൈമാറുന്നതിലൂെടയാണല്ലോ ഇന്റര്‍നെറ്റ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഏതു കമ്പ്യൂട്ടറില്‍ നിന്നാണ് ഡാറ്റ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റൂട്ടറുകള്‍ തിരിച്ചറിയുന്നത് ആ കമ്പ്യൂട്ടറിന്റെ ഐ.പി. അഡ്രസ് തിരിച്ചറിഞ്ഞുകൊണ്ടാണ്. ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന ഓരോ ഗാഡ്ജറ്റിനും നല്‍കുന്ന പ്രത്യേകമായ നമ്പറിനെയാണ് ഐ.പി. അഡ്രസ് എന്നു പറയുന്നത്്. ഇന്റര്‍നെറ്റ് ആക്‌സസുള്ള കമ്പ്യൂട്ടറായാലും സ്മാര്‍ട്‌ഫോണ്‍ അയാലും ടാബ്ലറ്റ് ആയാലും അവയ്‌ക്കൊക്കെ വ്യത്യസ്തമായ ഐ.പി. അഡ്രസുമുണ്ടാകും. നിലവിലുള്ള ഐ.പി.വി. 4 പ്രോട്ടോക്കോള്‍ പ്രകാരം 430 കോടി ഐ.പി. അഡ്രസുകളേ നല്‍കാന്‍ കഴിയുമായിരുന്നുള്ളൂ. 12 അക്കങ്ങളുടെ പൂര്‍ണസംഖ്യകളുടെ കൂട്ടമായിരുന്നു ഐ.പി. അഡ്രസായി ഇതുവരെ നല്‍കിയിരുന്നത്. ഉദാഹരണം: 203.199.211.221.

ലോകം അഞ്ചുമേഖലകളാക്കി തിരിച്ചുകൊണ്ട് ഇന്റര്‍നെറ്റ് അസൈന്‍ഡ് നമ്പേഴ്‌സ് അതോറിറ്റിയാണ് ഈ അഡ്രസുകള്‍ വീതിച്ചുനല്‍കിവരുന്നത്. ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന ഏഷ്യാ-പെസഫിക് നെറ്റ്‌വര്‍ക്ക് മേഖല 2011 ഏപ്രില്‍ 15ന് തന്നെ തങ്ങള്‍ക്കനുവദിക്കപ്പെട്ട ഐ.പി. അഡ്രസുകള്‍ ഉപയോഗിച്ചുതീര്‍ത്തു. മറ്റുമേഖലകളും തങ്ങളുടെ കൈവശമുള്ള ഐ.പി. അഡ്രസുകള്‍ തീരാനായെന്ന ആശങ്കയറിയിച്ചു. അതോടെ ഇനിയെന്ത് എന്ന ചോദ്യമുയര്‍ന്നു. അങ്ങനെയാണ് ഐ.പി.വി.6ന്റെ പിറവി സംഭവിക്കുന്നത്.

ഐ.പി.വി. 4ന്റെ പത്തിരട്ടി അക്കങ്ങളുടെ പൂര്‍ണസംഖ്യകളുടെ കൂട്ടമാണ് ഐ.പി.വി. 6ല്‍ ഐ.പി. അഡ്രസായി നല്‍കുന്നത്. അതുകൊണ്ടുതന്നെ ഒരു ലക്ഷം കോടി പുതിയ ഐ.പി. അഡ്രസുകള്‍ നല്‍കാനാകുമെന്നതാണ് ഇതിന്റെ നേട്ടം. ലോകത്തിലെ മൊത്തം ജനസംഖ്യ തന്നെ എഴുനൂറു കോടിയ്ക്കടുത്തേയുള്ളൂ എന്ന കാര്യം ഓര്‍ക്കണം. ഒരാള്‍ക്ക് സ്വന്തമായി പത്തു ഇന്റര്‍നെറ്റ് ആക്‌സസ് ഗാഡ്ജറ്റുണ്ടെങ്കില്‍ പോലും ഏഴായിരം കോടി ഐ.പി. അഡ്രസുകള്‍ മതിയാകും. ബാക്കിയുള്ളവ മുഴുവന്‍ വരും തലമുറകളുടെ ഉപയോഗത്തിനായുള്ള കരുതല്‍ ശേഖരമായി അവശേഷിക്കും.

ഐ.പി.വി. 6ലേക്കുള്ള കൂടുമാറ്റം വെബ്‌സൈറ്റ് ഡൊമെയ്‌നുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ കമ്പനികള്‍ക്ക് പ്രത്യേകമായ സൗകര്യങ്ങളും സമ്മാനിക്കുന്നുണ്ട്. ഉദാഹരണത്തിന് .കോം, .ഓര്‍ഗ് എന്നതുപോലെ .ഗൂഗിള്‍, .യൂട്യൂബ്, എന്ന രീതിയിലുളള ഡൊമെയ്‌നുകളും ഇനി ലഭ്യമായിത്തുടങ്ങും. പത്തുലക്ഷം രൂപയാണ് ഇത്തരം ഡൊമെയ്‌നുകള്‍ അനുവദിച്ചുകിട്ടുന്നതിനുള്ള അപേക്ഷാഫീസ്. ഐ.പി. അഡ്രസുകളുടെ ദുരുപയോഗം തടയുന്നതിനു സഹായിക്കുന്ന പ്രത്യേകമായ സുരക്ഷാസംവിധാനങ്ങളും ഐ.പി.വി. 6ന്റെ പ്രത്യേകതയാണ്.

ഐ.പി.വി. 4ല്‍ നിന്ന് 6ലേക്കുള്ള പറിച്ചുനടല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് രാജ്യാന്തര ഏജന്‍സികളുടെ തീരുമാനം. അതുവരെ രണ്ടു വെര്‍ഷനുകളും പ്രവര്‍ത്തിക്കും. ഐ.പി.വി. 4 വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളെ നിലവിലുളള മാറ്റങ്ങള്‍ യാതൊരു തരത്തിയും ബാധിക്കില്ല. ഈ മാസം തീരുന്നതോടെ ലോകത്തെ മൂഴുവന്‍ ഇന്റനെറ്റ് ഉപയോക്താക്കളില്‍ ഒരു ശതമാനത്തിനെയെങ്കിലും പുതിയ സംവിധാനത്തിലേക്ക് മാറ്റാനും ഏജന്‍സികള്‍ ലക്ഷ്യമിടുന്നു. മുന്‍നിര ഐ.ടി. കമ്പനികളായ മൈക്രോസോഫ്റ്റ്, കിസ്‌കോ, ഗൂഗിള്‍, യാഹൂ, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയെല്ലാം ഐ.പി.വി. 6ലേക്ക് മാറിക്കഴിഞ്ഞു.

കഴിഞ്ഞയാഴ്ച്ച കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ടെലികോം നയത്തില്‍ ഐ.പി.വി.6ലേക്ക് മാറുന്നതിനുളള നടപടികള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ വെബ്‌സൈറ്റുകളെല്ലാം ഈവര്‍ഷം അവസാനത്തോടെ പുതിയ വെര്‍ഷനിലേക്ക് മാറുമെന്ന് ടെലികോം സെക്രട്ടറി ആര്‍. ചന്ദ്രശേഖര്‍ വ്യക്തമാക്കിക്കഴിഞ്ഞു. നിലവില്‍ രാജ്യത്ത് മൂന്നരക്കോടി ഐ.പി.4 അഡ്രസുകാരുണ്ട്. 2017 ആകുമ്പോഴേക്കും ഇന്ത്യയില്‍ മൊത്തം ഐ.പി. അഡ്രസുകളുടെ എണ്ണം പതിനാറുകോടിയാകുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. നിലവിലുളള ഐ.പി. അഡ്രസുകള്‍ ഉപയോഗിച്ചുതീര്‍ന്ന സ്ഥിതിക്ക് ഏറ്റവും വേഗത്തില്‍ ഐ.പി.വി. 6 നടപ്പാക്കേണ്ട ഭാരിച്ച ഉത്തരവാദിത്തമാണ് േകന്ദ്രസര്‍ക്കാറിനു മുന്നിലുള്ളത്. 

ഫേസ്ബുക്കും തുടങ്ങി ആപ്ലിക്കേഷന്‍ കട


ആപ്പിള്‍ സ്‌റ്റോര്‍, ഗൂഗിള്‍ പ്ലേ, വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസ്, ബ്ലാക്ക്‌ബെറി ആപ്‌വേള്‍ഡ്.. സ്മാര്‍ട്‌ഫോണുകള്‍ക്ക് വേണ്ട ആപ്ലിക്കേഷനുകള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ ചന്തകളാണിവ. നമ്മുടെ അഭിരുചികള്‍ക്ക് പറ്റിയ ആപ്‌സ് സൗജന്യമായും ചിലത് കാശുമുടക്കിയും മൊബൈലിലേക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇത്തരം ഓണ്‍ലൈന്‍ ഇടങ്ങള്‍ സഹായിക്കുന്നു. ഈ രംഗത്തേക്കുള്ള ഏറ്റവും പുതിയ അതിഥിയാണ് ഫേസ്ബുക്ക് ആപ്പ് സെന്റര്‍. ഫേസ്ബുക്ക് വെബ്‌പേജിലുടെ പ്രവേശിക്കാവുന്ന ആപ്പ് സെന്റര്‍ വെള്ളിയാഴ്ച മുതല്‍ അമേരിക്കയിലാണ് പ്രവര്‍ത്തിച്ചുതുടങ്ങിയത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലോകമെങ്ങുമുള്ള ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ആപ് സെന്ററിലേക്ക് പ്രവേശനം ലഭിച്ചുതുടങ്ങും.

ഫേസ് ബുക്ക് ആപ് സെന്ററിനെക്കുറിച്ച പറയുന്നതിനു മുമ്പായി ആപ്‌സ് എന്താണെന്ന കാര്യം അല്പം വിശദമാക്കാം. സ്മാര്‍ട്‌ഫോണുകളിലും ടാബ്ലറ്റുകളിലും പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകളെയാണ് ആപ്‌സ് എന്ന ഓമനപ്പേരിട്ടുവിളിക്കുന്നത്. മൊബൈലിലെ കാല്‍ക്കുലേറ്ററും കലന്‍ഡറുമെല്ലാം ആപ്‌സുകളുടെ ആദിമ ഉദാഹരണങ്ങളാണ്. സ്മാര്‍ട്‌ഫോണുകളുടെ വരവോടെ ദിനംപ്രതി നൂറുകണക്കിന് പുത്തന്‍ ആപ്്‌സുകള്‍ പിറവിയെടുത്തുതുടങ്ങി. മൊബൈലിലെടുക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ ഷെയര്‍ ചെയ്യുന്നതിനും ഫോട്ടോകളില്‍ കുസൃതിപ്പണികള്‍ ചെയ്യുന്നതിനും വിമാനടിക്കറ്റ് ബുക്ക് ചെയ്യാനും ഇഷ്ടഗാനങ്ങളുടെ വരികള്‍ കണ്ടെത്തുന്നതിനുമൊക്കെ ഇപ്പോള്‍ ഇഷ്ടം പോലെ ആപ്‌സുകള്‍ കിട്ടാനുണ്ട്. ഇന്നിറങ്ങുന്ന ആപ്‌സുകളില്‍ ഭൂരിഭാഗവും ഗെയിമുകളുമായി ബന്ധപ്പെട്ടതാണ്. വ്യത്യസ്ത ആവശ്യങ്ങള്‍ക്കുളള കിടിലന്‍ ആപ്‌സുകള്‍ നിര്‍മ്മിച്ച് ഓണ്‍ലൈന്‍ സ്‌റ്റോറുകളിലൂടെ വില്‍പന നടത്തുന്ന ആയിരക്കണക്കിന് കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു. ആപ്പിളിന്റെ ആപ്‌സ് സ്‌റ്റോറില്‍ മാത്രം 4.25,000 ആപ്‌സുകള്‍ ലഭ്യമാണ്. ഇവയില്‍ നല്ലൊരു ഭാഗവും സൗജന്യമായി മൊബൈലിലേക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും. ബാക്കിയുള്ളവയ്ക്ക്് നിശ്ചിതമായ ഫീസ് നല്‍കേണ്ടിവരും.

ഓണ്‍ലൈന്‍ ആപ്‌സ് വിപണിയുടെ അപാരസാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ടാണ് ഫേസ്ബുക്കും അത്തരമൊരിടം തുടങ്ങാന്‍ തീരുമാനിച്ചതെന്ന് വ്യക്തം. തുടക്കത്തില്‍ അറുനുറോളം ആപ്ലിക്കേഷനുകളാണ് ഫേസ്ബുക് ആപ് സെന്ററില്‍ ഉള്ളത്. ഇവയെല്ലാം മൊബൈലിലേക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതും ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതുമാണ്. നമ്മള്‍ തിരഞ്ഞെടുത്ത ആപ്ലിക്കേഷനുകള്‍ ഫേസ്ബുക്ക് ടൈംലൈനിലുടെ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുന്നതിനും സൗകര്യമുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണിലേക്കും ഐഫോണിലേക്കുമൊക്കെ ആവശ്യമായ ആപ്്‌സുകള്‍ ഫേസ്ബുക്ക് ആപ് സെന്ററിലൂടെ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാകും.

ആപ്പിള്‍ സ്‌റ്റോറിനോ ഗൂഗിള്‍ പ്ലേയ്‌ക്കോ ഒരു ബദല്‍സംവിധാനം സൃഷ്ടിക്കുകയല്ല ഫേസ്ബുക്ക് ആപ് സെന്ററിന്റെ ഉദ്ദ്യേശമെന്ന് വ്യക്തം. അവര്‍ക്കുള്ള ആപ്‌സുകളുടെ നൂറിലൊന്നുപോലും ഇപ്പോള്‍ ഫേസ്ബുക്കിന്റെ പക്കലില്ലാത്തതിനാല്‍ മത്സരത്തിന്റെ ചോദ്യമേ ഉദിക്കുന്നില്ല. മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ നിന്ന് ഒരല്‍പം വ്യത്യസ്തത സൃഷ്ടിക്കുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യമെന്ന് തോന്നുന്നു. കമ്പനി ഉടന്‍ പുറത്തിറക്കാന്‍ പോകുന്ന ഫേസ്ബുക്ക് ഫോണിന്റെ സുഗമമായ ഉപയോഗത്തിനുള്ള സാഹചര്യമൊരുക്കുകയാണ് ആപ് സെന്ററിന്റെ അവതാരലക്ഷ്യമെന്നും സൂചനയുണ്ട്.

ഇനിഷ്യല്‍ പബഌക് ഓഫറിങ് പ്രഖ്യാപിച്ചുകൊണ്ട് നിക്ഷേപകരില്‍ നിന്ന് ഓഹരിമൂലധനം സമാഹരിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഫേസ്ബുക്ക് കമ്പനി. ഈ സമയത്തുതന്നെ ആപ് സെന്റര്‍ ആരംഭിച്ചാല്‍ തങ്ങളുടെ ഒാഹരികള്‍ക്ക് പ്രിയമേറുമെന്നും കമ്പനി കരുതുന്നുണ്ടാകണം. 

അഞ്ച് മിനുട്ട് കൊണ്ട് ക്രോം ഹാക്ക് ചെയ്തു!


ഗൂഗിളിന്റെ വെല്ലുവിളി ഏറ്റെടുത്ത് വെറും അഞ്ച് മിനുട്ടുകൊണ്ട് ക്രോം ഹാക്ക് ചെയ്തു. കാനഡയിലെ വാന്‍കോവറില്‍ നടന്ന വാര്‍ഷിക ഹാക്കിംഗ് മത്സരമായ പൗണ്‍2ഓണില്‍ വെച്ചാണ് ഒരു സംഘം ഫ്രഞ്ച് ഹാക്കര്‍മാര്‍ ക്രോം ബ്രൗസറിനെ ഹാക്ക് ചെയ്തത്. ഇതാദ്യമായാണ് ഈ മത്സരത്തില്‍ വെച്ച് ക്രോം ഹാക്ക് ചെയ്യാന്‍ സാധിക്കുന്നത്.

ഹാക്ക് ചെയ്തവര്‍ക്ക് 4.9 കോടി രൂപ (1 മില്ല്യണ്‍ ഡോളര്‍)യാണ് ഗൂഗിള്‍ വാഗ്ദാനം ചെയ്തിരുന്നത്. ക്രോം ബ്രൗസറിനെ അതിന്റെ സുരക്ഷാകവചങ്ങളെയെല്ലാം മറികടന്നാണ് ഈ ഹാക്കര്‍ഗ്രൂപ്പ് ഹാക്ക് ചെയ്തത്.
തുടര്‍ന്ന് ആ ബ്രൗസര്‍ ഉപയോഗിച്ചിരുന്ന വിന്‍ഡോസ് പിസിയെ ഗ്രൂപ്പ് ഹാക്ക് ചെയ്ത് കാണിച്ചു. കഴിഞ്ഞവര്‍ഷവും ഇതേ മത്സരം കമ്പനി സംഘടിപ്പിച്ചിരുന്നെങ്കിലും അന്ന് കയ്യില്‍ നിന്ന് കാശ് പോയിരുന്നില്ല.
ഫ്രഞ്ച് കമ്പനിയായ വുപെനിലെ ഹാക്കര്‍മാരാണ് ഈ നേട്ടം കൈവരിച്ചത്. എക്‌സ്‌പ്ലോറര്‍, ഫയര്‍ഫോക്‌സ് എന്നീ ബ്രൗസറുകളും ഹാക്ക് ചെയ്യാനുള്ള വഴി അറിയാമായിരുന്നെങ്കിലും ആദ്യം ക്രോമിനെ നേരിടാനായിരുന്നു തീരുമാനിച്ചതെന്ന് വുപെനിലെ റിസേര്‍ച്ച് ഹെഡ്  ചൗകി ബെക്രാര്‍ വ്യക്തമാക്കി.
ക്രോം ചൂഷണം ചെയ്യാനുള്ള സാധ്യതകള്‍ കണ്ടെത്താന്‍ മത്സരത്തിന്റെ ആറാഴ്ച മുമ്പേ വുപര്‍ ടീം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ക്രോമിനെ ഹാക്ക് ചെയ്യാന്‍ സാധിക്കുകയില്ല എന്ന ധാരണ തിരുത്തുകയായിരുന്നു ലക്ഷ്യമെന്ന് ഗ്രൂപ്പ് അറിയിച്ചു.
കഴിഞ്ഞതവണ ക്രോമിനെ ഹാക്ക് ചെയ്യാന്‍ ആര്‍ക്കും സാധിച്ചില്ലെന്ന ഗൂഗിളിന്റെ വീരവാദമാണ് ഇവര്‍ക്ക് പ്രചോദനം നല്‍കിയതത്രെ. സാന്‍ഡ്‌ബോക്‌സ് എന്ന കമ്പ്യൂട്ടര്‍ സെക്യൂരിറ്റി മെക്കാനിസമാണ് ഗൂഗിള്‍ ക്രോമില്‍ ഉപയോഗിക്കാറുള്ളത്. ഇതിനെയും ഹാക്കിംഗ് ടീം ചൂഷണം ചെയ്തിരുന്നു.
ഗൂഗിള്‍ സാന്‍ഡ്‌ബോക്‌സ് ടെക്‌നോളജിയെ എങ്ങനെയാണ് മറികടന്നതെന്ന് കമ്പനിയുടെ ഉപഭോക്താക്കളുമായി പങ്കുവെക്കുമെന്നും ഈ ഫ്രഞ്ച് കമ്പനി അറിയിച്ചു.

Saturday, June 9, 2012

ആന്‍ഡ്രോയ്‌ഡ്‌ തരംഗത്തില്‍ ആപ്പിള്‍ മുങ്ങുന്നു



ടാബ്‌ലറ്റ്‌ വിപണിയിലെ ആന്‍ഡ്രോയ്‌ഡ്‌ മുന്നേറ്റം ഐപ്പാഡിന്റെ പ്രതാപം തകര്‍ത്തതുപോലെ, സ്‌മാര്‍ട്ട്‌ ഫോണ്‍ വിപണിയിലും ഐഫോണിന്‌ കാലിടറുന്നു. പ്രമുഖ ഗവേഷണ സ്ഥാപനമായ ഐഡിസി പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം ഐഫോണ്‍ വില്‍പനയില്‍ ഇടിവ്‌ സംഭവിക്കുന്നതായാണ്‌ സൂചന. സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പ്രധാനമായും ആന്‍ഡ്രോയ്‌ഡ്‌, ഐ ഒ എസ്‌, വിന്‍ഡോസ്‌ ഫോണ്‍ തുടങ്ങിയ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റങ്ങളില്‍ അധിഷ്‌ഠിതമായ മോഡലുകളാണ്‌ മാറ്റുരയ്‌ക്കുന്നത്‌.
ഇതില്‍ ഐ ഒഎസില്‍ റണ്‍ ചെയ്യുന്ന ആപ്പിള്‍ ഐഫോണ്‍ ആയിരുന്നു കഴിഞ്ഞവര്‍ഷം വരെ വിപണിയിലെ ഒന്നാമന്‍. എന്നാല്‍ ഇപ്പോള്‍ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ 61 ശതമാനവും ആന്‍ഡ്രോയ്‌ഡില്‍ റണ്‍ ചെയ്യുന്ന ഫോണുകളാണ്‌ വിറ്റുപോകുന്നത്‌.
2012ല്‍ 20.5 ശതമാനമാണ്‌ ഐഫോണിന്റെ വിപണി വിഹിതമെങ്കില്‍ അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ഇത്‌ 19% ആയി കുറയുമെന്നും ഐഡിസി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇനിയുള്ള കാലം മൈക്രോസോഫ്‌റ്റിന്റെ വിന്‍ഡോസ്‌ ഫോണ്‍ വലിയ കുതിച്ചുചാട്ടം തന്നെ നടത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്‌. ഇപ്പോള്‍ 5.6 ശതമാനമാണ്‌ വിന്‍ഡോസിന്റെ വിപണി വിഹിതമെങ്കില്‍ 2016ഓടെ അത്‌ 19.2 ആയി മാറുമത്രെ. അതായത്‌, ഐഫോണിനെ വിന്‍ഡോസ്‌ ഫോണ്‍ മറികടക്കും. മികച്ച യൂസര്‍ ഇന്റര്‍ഫേസും പരിധിയില്ലാത്ത ആപ്‌ളിക്കേഷനുകളുമാണ്‌ ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയ്‌ഡ്‌ ഒ എസുകളെ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ താരമാക്കിയത്‌.