Tuesday, May 22, 2012

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുമായി മൈക്രോസോഫ്റ്റ്


സോഷ്യല്‍  നെറ്റ് വര്‍ക്കിംഗ് സൈറ്റുമായി മൈക്രോസോഫ്റ്റ്
ഗൂഗിളിനും യാഹൂവിനുമൊക്കെ മുമ്പ് ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഉപയോഗിക്കുന്നവരുടെ നാവിന്‍തുമ്പിലുള്ള നാമമാണ് മൈക്രോസോഫ്റ്റ്. കാലത്തിന്റെ പോക്കില്‍ ചില തട്ടുകേടുകളൊക്കെ പറ്റി ഒതുങ്ങിപ്പോയ മൈക്രോസോഫ്റ്റ് മുന്‍നിരയിലെത്താനുള്ള തത്രപ്പാടിലാണ്. സെര്‍ച്ച് എഞ്ചിനായ ബിങ്ങിനെ കാലത്തിനൊപ്പം കോലം മാറ്റിയ ശേഷം ഫേസ്ബുക്കും ഗൂഗിള്‍ പ്ലസും ട്വിറ്ററുമൊക്കെ വിഹരിക്കുന്ന സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് രംഗത്തേക്ക് കമ്പനി കടന്നിരിക്കുകയാണ്.
'സോഷ്യല്‍' (So.cl) എന്ന പേരിലുള്ള ഈ സംരംഭത്തിന്റെ ബീറ്റാവേര്‍ഷന്‍ കഴിഞ്ഞ വര്‍ഷം അവസാനം അമേരിക്കയിലെ ഏതാനും സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. മൈക്രോസോഫ്റ്റ് ഫ്യൂസ് ലാബ്സില്‍ വികസിപ്പിച്ചെടുത്തന്മ ഈ വെബ്സൈറ്റില്‍ സോഷ്യല്‍നെറ്റ്വര്‍ക്കിംഗിനൊപ്പം സെര്‍ച്ച് സൗകര്യവുമുണ്ട്. സോഷ്യല്‍ സേര്‍ച്ച് എന്ന ഈ സംവിധാനമുപയോഗിച്ച് മറ്റു ഉപയോക്താക്കള്‍ സേര്‍ച്ച് ചെയ്യുന്ന ഫലങ്ങള്‍ നമുക്ക് ലഭ്യമാകും. താല്‍പര്യമുള്ള വെബ്പേജുള്ള മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാനും സോഷ്യല്‍ സൗകര്യമൊരുക്കുന്നുണ്ട്. ഇത് വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ പ്രയോജനം ചെയ്യുന്നു.
ഗൂഗിള്‍ പ്ലസ്,ഫേസ്ബുക്ക് തുടങ്ങിയ ജനപ്രിയ സൈറ്റുകളിലെ നിരവധി സവിശേഷതകള്‍ ഉള്‍പ്പെടുന്ന ഈ സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യാന്‍ ഫെയ്സ്ബുക്ക്, വിന്‍ഡോസ് ലൈവ് അക്കൗണ്ടുകളാണ് വേണ്ടത്. കമന്റ്, ഷെയര്‍, ടാഗ് എന്നിവക്ക് പുറമെ ഒരാള്‍ ഇടുന്ന പോസ്റ്റില്‍ മറ്റു ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കാനുമുള്ള സൗകര്യമുണ്ട്. 'റിഫ്' എന്നറിയപ്പെടുന്ന ഈ സൗകര്യം മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ കാണാത്തതാണ്.
ഫേസ്ബുക്ക് വഴി ലോഗ്ഇന്‍ ചെയ്യുന്നതു കൊണ്ട് തന്നെ ഫേസ്ബുക്കില്‍ ചേര്‍ക്കുന്ന ഉപയോക്താവിന്റെ അഡ്രസ്സും പേരും പ്രൊഫൈല്‍ ചിത്രവുമെല്ലാമാണ് സോഷ്യലിലും പ്രത്യക്ഷപ്പെടുക. നിങ്ങള്‍ ക്ഷണിക്കാതെ ഫെയ്സ്ബുക്കിലെ സുഹൃത്തുക്കള്‍ക്ക് സോഷ്യലില്‍ നിങ്ങളെ ബന്ധപ്പെടാനാവില്ല. ഉപയോക്താവിന്റെ നിര്‍ദേശം കൂടാതെ സോഷ്യലിലെ യാതൊന്നും ഫെയ്സ്ബുക്കില്‍ പ്രസിദ്ധമാകുകയുമില്ല.
വീഡിയോ ഷെയര്‍ ചെയ്യാനും സെര്‍ച്ച് ചെയ്യാനും സൗകര്യമുള്ള ഇതിന്റെ നിലവിലെ ഒരു പോരായ്മ ഫോട്ടോകള്‍ അപ്ലോഡ് ചെയ്യാന്‍ സൗകര്യമില്ല എന്നതാണ്. എന്നാല്‍ ഉടന്‍ തന്നെ ഈ സൗകര്യം സൈറ്റില്‍ അവതരിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് അധികൃതര്‍ ടെക് വെബ്സൈറ്റുകള്‍ക്ക് നല്‍കുന്ന അഭിമുഖന്മില്‍ ഉറപ്പുനല്‍കുന്നു. സമാന താല്‍പ്പര്യക്കാര്‍ക്ക് പരസ്പരം ഫോളോ ചെയ്യാം. ഒരു 'ഫേസ്ബുക്ക് കില്ലര്‍' അല്ല ഈ വെബ്സൈറ്റെന്നും പഠനവും വിദ്യാഭ്യാസ ഗവേഷണവുമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും മൈക്രോസോഫ്റ്റ് അധികൃതര്‍ പറയുന്നു.
നിലവില്‍ www.socl.com എന്ന വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്താല്‍ നിങ്ങളുടെ ഇമെയില്‍ വിലാസന്മില്‍ ഇന്‍വിറ്റേഷന്‍ ലഭിക്കുകയാണ് ചെയ്യുക. ഈ ഇന്‍വിറ്റേഷന്‍ ലിങ്കില്‍ ക്ളിക്ക് ചെയ്താണ് അക്കൗണ്ട് നിര്‍മിക്കേണ്ടത്. മൈക്രോസോഫ്റ്റ് അതിന്റെ ഫ്യൂസ് ലാബില്‍ വെച്ചാണ് സോഷ്യല്‍ വികസിപ്പിച്ചെടുത്തത്. സോഷ്യലിന്റെ എടുത്തുപറയേണ്ട ഒരു സവിശേഷത വീഡിയോ പാര്‍ട്ടീസ് എന്ന ടൂള്‍ ആണ്. ഇഷ്ടമുള്ള വീഡിയോകള്‍ തിരയാനും മറ്റുള്ളവരുമായി പങ്കുവെയ്ക്കാനും വീഡിയോ പാര്‍ട്ടീസ് സാഹായിക്കുന്നു. വെബ്പേജുകളാകട്ടെ, ചിത്രങ്ങളോ വീഡിയോകളോ ആകട്ടെ, ഉപയോക്താവ് തിരയുന്ന ലിങ്കുകള്‍ ഷെയര്‍ ചെയ്യാന്‍ സോഷ്യലില്‍ സാധിക്കും. സോഷ്യല്‍ സെര്‍ച്ചിന്റെ അനന്തമായ സാധ്യതകള്‍ 'സോഷ്യല്‍' നമുക്ക് മുമ്പില്‍ തുറന്നിടുമെന്ന് പ്രതീക്ഷിക്കാം.

No comments: